Monday, December 21, 2009

പേരില്ലാത്തതെന്തോ അത്‌

ഇടവഴിയില്‍
നിറം മങ്ങിയൊരു തോലുറ.
ചവിട്ടാനോങ്ങി, ഞെട്ടി
കാല്‍ വലിക്കുമ്പോളറിയുന്നു
മങ്ങിയ തൊലിപ്പുറം
മറയ്ക്കുന്നതപാരമാം ശൂന്യത.
കാലം കയ്യൊപ്പിട്ട
ശേഷിപ്പിലിപ്പോഴും
കാലം ശേഷിച്ച
മുറിവുകള്‍ ബാക്കി.

മുറി കൂടുവാനെന്തു ചെയ്യണം,
ചിറയേത്‌ കെട്ടി തടുക്കണമിന്നീ
വാപിളര്‍ന്ന്‌
മുറിവാര്‍ക്കുന്നൊരീ ചെങ്കടല്‍?

ഇനിയുമേതിളവെയിലിനന്‍പ്‌?
ഉദിക്കാനസ്തമിക്കാനൊരു
സൂര്യനില്ലാത്ത കടലിന്‍റെ കനവ്.

വേഗമാര്‍ന്നൊരൊഴുക്കിന്‍റെ
ആവേഗത്തിലെപ്പോഴോ
അറിയാതുറഞ്ഞു പോയൊരു ജലകണം.
ഉരുകാതുറങ്ങാതെ
ഹിമം പോലുറഞ്ഞ ജലത്തിന്‍റെ
വന്യമാം രോദനം.
ഒഴുക്കിന്‍റെ ഹരമറിഞ്ഞു
പോയതേതു പാപഗ്രഹത്തില്‍?

ഉള്ളിലുള്ളതൊരു മഹാസമുദ്രം
എങ്കിലും വല്ലാത്ത ദാഹം;
വാക്കിലും നോക്കിലും
വരള്‍ച്ചയുടെ തീ പടര്‍ന്ന
ഒരു ജനതയുടെ ദാഹം.
ഇനിയുമേത്‌ ജലസ്പര്‍ശം കൊതിക്കാം?
കാഴ്ചയ്ക്കപ്പുറവും
നിരന്ന വര്‍ണ്ണക്കുടങ്ങളില്‍ 
ഒരിക്കലും നിറയാതിരമ്പുന്ന
തേതു മഴയുടെ ജലഘോഷങ്ങള്‍?

മുറി വാര്‍ന്ന ചെങ്കടല്‍
ഇലക്കുമ്പിളില്‍
പകര്‍ച്ചയാവുന്നതോ ശാന്തി?
അവസാന വരിക്കൊടുവില്‍
ഒടുവിലത്തെ കയ്യൊപ്പ്‌
ചുവക്കുന്നതോ ശാന്തി?

ഇനിയും കണ്ണടയ്ക്കുവതേത്‌
പുലരിയിലേക്ക്‌?
ഇനിയും കണ്‍ തുറക്കുവതേത്‌
മരണത്തിലേക്ക്‌?

Thursday, December 17, 2009

പ്രവാചകന്‍ കുട്ടികളെ കുറിച്ച്‌ പറഞ്ഞത്‌ (ഒരു ഖലീല്‍ ജിബ്രാന്‍ പരിഭാഷ)

കുഞ്ഞിനെ ഒക്കത്തേറ്റി നില്‍ക്കുന്ന ഒരു അമ്മ പ്രവാചകനോട്‌ പറഞ്ഞു:
"ഞങ്ങളോട്‌ കുഞ്ഞുങ്ങളെക്കുറിച്ച്‌ പറയുക".

പ്രവാചകന്‍ പറഞ്ഞു:
"നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല,
ജീവിതത്തിന്‌,
സ്വന്തം നില്‍നില്‍പ്പിനോടുള്ള പ്രണയത്തില്‍ നിന്ന്‌
ജനിച്ച കുട്ടികളാണവര്‍.

നിങ്ങളിലൂടെയെങ്കിലും
അവര്‍ വരുന്നത്‌ നിങ്ങളില്‍ നിന്നല്ല.
 നിങ്ങളോടൊപ്പമെങ്കിലും
അവര്‍ നിങ്ങള്‍ക്ക്‌ സ്വന്തമേയല്ല.
അവര്‍ക്ക്‌ നിങ്ങളുടെ സ്നേഹം നല്‍കാം;
പക്ഷെ നിങ്ങളുടെ ചിന്തകള്‍ അരുത്‌,
എന്തെന്നാല്‍
അവര്‍ക്ക്‌ അവരുടേതായ ചിന്തകളുണ്ട്‌.

അവരുടെ ശരീരങ്ങള്‍ സൂക്ഷിക്കാന്‍
നിങ്ങള്‍ക്ക്‌ വീടുകളൊരുക്കാം.
പക്ഷെ അവരുടെ ആത്മാക്കളെ
നിങ്ങള്‍ക്ക്‌ കൂട്ടിലൊതുക്കാനാവില്ല, 
എന്തെന്നാല്‍
നിങ്ങള്‍ക്ക്‌ സ്വപ്നത്തില്‍ പോലും അപ്രാപ്യമായ
ഭാവിയുടെ ഭവനങ്ങളിലാണ്‌
അവരുടെ ആത്മാക്കള്‍ വസിക്കുന്നത്‌.

അവരെപ്പോലെയാകാന്‍ നിങ്ങള്‍ക്ക്‌ ശ്രമിക്കാം;
എന്നാലൊരിക്കലും
അവരെ നിങ്ങളെപ്പോലെയാക്കാന്‍ ആഗ്രഹിക്കരുത്‌. 
എന്തെന്നാല്‍
ജീവിതം ഒരിക്കലും പുറകിലേക്ക്‌ പറക്കുന്നില്ല.

നിങ്ങള്‍ വില്ലാണെങ്കില്‍  
ലകഷ്യ സ്ഥാനത്തേക്ക്‌ കുതിക്കുന്ന
അമ്പുകളാണ്‌ കുട്ടികള്‍.
വില്ലിനു ഉറപ്പുണ്ടെങ്കിലേ
അമ്പുകള്‍ ലക്‌ഷ്യം കാണൂ.
അതിനായി
ഉള്ളില്‍ തട്ടിയ സന്തോഷത്തോടെ
നിന്നു കൊടുക്കുക.

ഖലീല്‍ ജിബ്രാന്‍റെ പ്രവാചകനില്‍ നിന്ന്‌ ഒരു ഭാഗം (സ്വതന്ത്ര പരിഭാഷ - ചിത്ര)
See the original text here  http://leb.net/~mira/works/prophet/prophet4.html

Monday, December 14, 2009

നേര്‍ത്തു നേര്‍ത്ത്..

ഓര്‍മ്മയില്‍
തറച്ചിറങ്ങിയ
ഒരു സൂചി.

മുറിവുകളില്ലാതെ
തെളിവുകളില്ലാതെ
ഒരു നൊമ്പരം.

പാടാത്ത ഗസലിന്നൊടുവില്‍,
മുറിയില്‍
തളം കെട്ടിയ വിഷാദം
നേര്‍ത്തു നേര്‍ത്ത്
ഇല്ലാതാവുന്നത് പോലെ
നീയും.

Monday, December 7, 2009

വിരുന്ന്

മൂത്തകുന്നത്തേക്കുള്ള വഴിയില്‍
ഒരു പാലം കടന്നാലുടന്‍
ഒരു വീട്
പൂത്ത് നില്‍ക്കുന്നത് കാണാം.
ഒന്നല്ല രണ്ടല്ല
പല നിറങ്ങളില്‍,
ഒരു കുഞ്ഞു ചിത്രകാരിയുടെ
ചായക്കൂട്ട് പോലെ.
മേലെയുള്ള
അതിരുകളില്ലാത്ത കാന്‍വാസില്‍
ആര്‍ക്കും തൊട്ടെഴുതാം
നിറങ്ങളുടെ മഹാകാവ്യം.
വീട്ടുകാര്‍ അറിയുന്നുണ്ടാവുമോ
ദിവസവും
എത്ര ജോടി കണ്ണുകള്‍ക്കാണ്‌
അവര്‍ വിരുന്നേകുന്നതെന്ന് ?

Saturday, November 28, 2009

ഒരു ചിരി

ഒരുവള്‍ 
അമേരിക്കയില്‍ നിന്ന്‌ 
ഉണര്‍ന്നെണീറ്റ പാടെ 
മറ്റൊരുവള്‍ 
ചെന്നൈയില്‍ നിന്ന്‌ 
പണികളെല്ലാമൊതുക്കിയിട്ട്‌ 
പിന്നെയുമൊരുവന 
ടുത്തെന്നുമകലത്തെന്നും 
അഴിഞ്ഞൊഴിഞ്ഞ്‌ 
നിഴലുകള്‍ക്കിടയില്‍ നിന്ന്‌.. 


അദൃശ്യമായൊരു കണ്ണി, 
അവള്‍. 
ഒരു നിമിഷം കൊണ്ട്‌ 
ദൂരത്തെ വെന്നവള്‍, 
സമയത്തിന്നധിദേവത. 


ഉള്ളിലേക്കുള്ള ദൂരം 
അളന്നളന്നവള്‍ 
പിന്നിട്ട കാലങ്ങള്‍ 
തിരികെ നടക്കുന്നു; 
വര്‍ഷങ്ങള്‍ക്കപ്പുറം 
കിതച്ചോടിയെത്തുന്നു. 


മുറ്റത്തെ മുല്ലയില്‍ 
അഴകോടെ 
പൂവിട്ടു നില്‍പ്പുണ്ട്‌, 
വിളറിയ ഒരു ചിരി.. 

Thursday, November 26, 2009

ശരാശരി ഇന്ത്യന്‍ പൌരനു ഒരു നിവേദനം

തൊട്ടുകൂട്ടാനുണ്ടു്, ഭയം
വിശപ്പൊട്ടില്ലെങ്കിലും..
അരുതു്, പോകരുതെങ്ങും
ഭൂമി പിളര്‍ന്നുപോയേക്കാം ഓര്‍മ്മകള്‍.
അരുതു്, മിണ്ടരുതു്
വാതില്‍പ്പുറത്തുണ്ടു് നിഴല്‍ പോരാളികള്‍
ഒരു ചെറുവിരലനക്കം മതി
ഒഴുകാം പുഴയായി രക്തം,
ഉണങ്ങാം പുകയില്‍ മാംസം.
അരുതു്, ചോദ്യമരുതു്,
ആരെന്നു്
എന്തിനെന്നു്
ഒരുത്തരം പോരാതെ വരും
പിന്നെപ്പിന്നെ
ചോദ്യങ്ങളൊടുങ്ങാതുറയും..
അരുതു്,കാണരുതു്
ഒരു വിരലങ്ങോട്ടു് ചൂണ്ടുമ്പോള്‍
മറ്റു നാലും തിരിഞ്ഞു നോക്കുന്നതു്
കൊഞ്ഞനം കുത്തുന്നതു്
കറുക്കെ ചിരിക്കുന്നതു്
കണ്ണടച്ചേക്കുക
ഉറക്കം നടിച്ചേക്കുക
എന്നത്തേയും പോലെ...
(തര്‍ജനിയില്‍  പ്രസിദ്ധീകരിച്ചത് http://chintha.com/node/31172)
..26/11 ന്റെ ഓര്‍മ്മക്ക്‌..
നടുക്കം ഇന്നും ബാക്കി..കേരളത്തില്‍ ജനിച്ച്‌ വളര്‍ന്ന ഒരാളുടെ നടുക്കം..കൊടുങ്കാറ്റിനെ എന്നും ദൂരെ നിന്നും മാത്രം നോക്കിക്കണ്ടവരുടെ നടുക്കം..കലാപങ്ങളും യുദ്ധങ്ങളും എല്ലാം അവരുടേത്‌ അവരുടേത്‌ എന്ന അഹന്തയുടെ നടുക്കം..ഒന്നും ഏറെ അകലെയല്ല എന്ന തിരിച്ചറിവിന്റെ നടുക്കം..
 ഓര്‍മ്മിക്കുന്നു..അന്നാളുകളില്‍ പൊലിഞ്ഞ ജീവിതങ്ങളെ...ഇന്നും മരിച്ച്‌ ജീവിക്കുന്നവരെ..കണ്ണീര്‍ വറ്റാതുരുകുന്നവരെ..
കൂടെ ഓര്‍മ്മിക്കുന്നു നമ്മള്‍ അഴുകാതെ സൂക്ഷിക്കുന്ന ഒന്‍പത്‌ ശവങ്ങളെ..രാജ്യദ്രോഹി എന്ന്‌ മുദ്ര കുത്തപ്പെട്ടേക്കാമെങ്കിലും ശൌര്യം ശവങ്ങളൊടെന്തിന്‌ എന്ന ചോദ്യം മാത്രം ബാക്കി..

Sunday, November 22, 2009

ടിനിമോള്‍ക്ക്‌

ഇന്നും 
മൈലാഞ്ചിക്ക്‌ 
നിണ്റ്റെ മണമാണ്‌.. 


അന്ന്‌ 
കുട്ടിക്കുശുമ്പായിരുന്നു 
നീ അണിഞ്ഞിരുന്ന 
മാലാഖക്കുപ്പായത്തോട്‌ 
തൂവെള്ളക്കയ്യുറകളോട്‌ 
ആരൊക്കെയോ 
നിനക്കായ്‌ കൊണ്ട്‌ വന്ന 
ചുവന്ന്‌ തുടുത്ത റോസപ്പൂക്കളോട്‌.. 
ഒരു വെളുത്ത വണ്ടിയില്‍ കയറി 
നീ എങ്ങോ പോകും വരെ.. 
രണ്ടു നാള്‍ കഴിഞ്ഞമ്മ 
നിനക്കായിലയില്‍ 
പൊതിഞ്ഞു വച്ച മൈലാഞ്ചി 
ദൂരേക്കെറിഞ്ഞു കളയും വരെ..


കയ്യുറക്കുള്ളിലെ 
തുന്നിച്ചേര്‍ത്ത വിരലുകളില്‍ 
ആരും കാണാതിട്ടു തരട്ടെ 
ഞാനീ മൈലാഞ്ചിക്കൂട്ട്‌? 
നിരത്തില്‍ നീ 
വാര്‍ത്ത രക്തത്തോളം 
നിറമുണ്ടാവില്ലതിനെങ്കിലും.. 


പച്ച ചുവപ്പാകുന്ന 
അതേ നിസ്സാരതയോടെ 
കാലം 
നിന്നെ തിരികെ തന്നിരുന്നെങ്കില്‍..

Tuesday, November 17, 2009

എത്ര നാളായി

എത്ര നാളായി

വെറുതേയൊന്നു

തിരിഞ്ഞു നിന്നിട്ട്‌

വന്ന വഴിയേതെന്ന്‌

തിരഞ്ഞു നടന്നിട്ട്‌..

എത്ര നാളായി

മണ്ണില്‍ നിന്നൊരു

മഞ്ചാടിക്കുരു

ഉള്ളംകയ്യില്‍

ഒളിച്ചു വച്ചിട്ട്‌..

എത്ര നാളായി

അന്നത്തേപ്പോല്‍

വീണ്ടുമമ്മയു

ടെയുള്ളിലൊന്നു

ചുരുണ്ട്‌ കിടന്നിട്ട്‌..

Thursday, November 12, 2009

ഉള്ളം ചൊല്ലിയത്

1
ഒരിക്കല്‍...

ചുറ്റും കടലല്ല
കായലല്ല
കുറേ മനുഷ്യര്‍..
അത്രമേലിഷ്ടമാണേകാന്തത
അതിനാല്‍ തുടിക്കുന്നു,
കൊതിക്കുന്നു
ഒരു ആള്‍ക്കൂട്ടത്തിന്‍
കടലിരമ്പം..

2
മറ്റൊരിക്കല്‍....

ഇരുളിന്‍
പൊരുളറിഞ്ഞവനോട്
കുപ്പിവളയുടെ
ചുവപ്പിനെ കുറിച്ച്
പറയുമ്പോള്‍
നിറയുന്നു,ണ്ടകക്കണ്ണില്‍
കറുത്ത നോവിനാല്‍
വെളുത്ത നേരുകള്‍.

Tuesday, October 27, 2009

That, which is reborn

A plight, equivalent
or deep as
searching
for seabirds on the desert sands.

A blind nymph
looking for red flowers
to adorn
her top knot.

Promising worlds, around
unknown scripts.

The enigma of
a half- frozen smile
still remains.

Even whence, ripples
consume water, the resplendent moon
desires to see
its reflection, in a singular form.

Journeys begin, where
roads end
, mumbles
chords of a folksong.


Translated by Divya Rajan

A fictitious tale



The play was enacted
long since. Garbs
have come off.
Audience has dispersed. Yet,
here I'm, still on the stage,
searching
for something, that
hasn't been lost.

Here,
I 'm the character and the seer.
More.
I'm the fictitious tale
that was lost, when
the two morphed, emerged
as one.

Translated by Divya Rajan

Saturday, October 17, 2009

വരികളില്‍

നിറഞ്ഞ പ്രണയമോ

വരികള്‍ക്കിടയില്‍

വിരിഞ്ഞ കാമമോ

മുന്നില്‍ മുന്നിലെന്നു

ചൊല്ലിത്തുടങ്ങുമ്പോഴേക്കും

കടലൊഴിഞ്ഞു

കര നിറഞ്ഞു

മുള്‍ക്കാടുറഞ്ഞു..


മണല്‍കാറ്റില്‍

മൂടി മൂടി

അര്‍ദ്ധനഗ്നമായ ഒരു പ്രതിമ..

Tuesday, September 29, 2009

അടങ്ങാത്ത കുതിപ്പിനെ

നാലു ചുവരുകള്ക്കുള്ളി

ലേക്കൊതുക്കവേ

പാളികളില്ലാത്ത

ജനല്

ഒരു മധ്യവര്ത്തിയാവുന്നു,

എനിക്കും നിനക്കുമിടക്ക്‌..

അദൃശ്യമായ

ഒരു തിരശീല മാത്രം

ഇടക്കിടെ

കാറ്റത്തിളകുന്നു.

ഒടുങ്ങാത്ത രഹസ്യങ്ങളുമായി

ഒരു ആകാശം മുഴുവന്

അവിടെ കമിഴ്ന്നു കിടക്കുന്നു

താഴെ ഭൂമിയും..

Saturday, September 26, 2009

നനവറിയാതെ

മഴ നനയുന്ന പോലെ

ഇളവെയിലില്ലാതെ

ഒരുച്ച കനക്കുന്ന പോലെ

ഒരു പൂ വിടരാതെ

വസന്തം വന്നു പോവുന്ന പോലെ

ശബ്ദം നഷ്ടപ്പെട്ട ഒരു ഗസല്പോലെ..

ഇന്നിവിടെയിങ്ങനെ..

Thursday, September 17, 2009

ഒന്നും ഒന്നും ചേര്ന്ന്

ഇമ്മിണി വലിയ ഒന്നായി

നിറഞ്ഞു നിന്നിരുന്നു

നീ, മുന്പൊക്കെ.


ഇന്ന്, വീണുടഞ്ഞ

കണ്ണാടി പോലെ

നീ മനസ്സിലെവിടെയും

ചിതറിക്കിടക്കുന്നു.


നിന്നെക്കടന്നു പോകുമ്പോഴെല്ലാം

¨Ê ചിന്തകള്ക്ക്

മുറിവേല്ക്കുന്നു.

Wednesday, September 9, 2009

ചരിത്രം

akyjijrk aJsf
akyjik srÕk'k dlhA
fjgu\]k aJsf
fjg srÕk' dmHSelsh
aÏjH igØf\
dmshmkÙk
arc³jH igØf\
dlhikA
TrjujÓjfkSelshlgk
fjgsu'\ dmH
TrjujÓjfkSelshlg
c¹ausa'ldlCikA
QmkijhsÙujfX
sdlqjukSÝlqkA
eoijSrlmlgkA SvlpjØjÓ
LïUl.jhl,A
igjd ulYf]lgl
dlq\vu\]lukÞjijsm
r'ÍlmjdX
ays'lqjulÙ dlq\vukA Sd}k
afj iglÙ C>»ikA
TfX sdlqjÎ cIeºikalu\
BlrkakÞJ dkm]ÓjR dJqjH
amÍkSÝlX dgkfkduJ
i]k sel}ju
rjyakÒ vjÌjdX
dmH SelhkayjujÓ
dmhjsRyuJ
fJglr,¶saæjhkA;;;

Thursday, March 26, 2009

മിച്ചം വന്നത്‌



ഇന്നൊഴുക്കിയ
വിയര്‍പ്പ്‌ വീതിച്ചതില്‍
മിച്ചം വന്നതീ, കുതറി
യോടുന്ന വിശപ്പ്‌.

നാലേട്ടന്‍മാരുമവരുടെ
പെണ്ണുങ്ങളും
നാലു മൂലകള്‍
പായ്‌വിരിച്ചെടുത്തപ്പോള്‍
കാല്‍ നീട്ടാനെനിക്കു
മമ്മയ്ക്കും മിച്ചമായതീ
മഴത്തൂളലേറ്റു
തണുത്ത ചെമ്മണ്‍തറ..

കാട്‌ മുഴുവന്‍
നാട്ടാരെടുത്തപ്പോള്‍
പുഴയായ പുഴയെല്ലാം
ഒഴുകി മറഞ്ഞപ്പോള്‍
നെല്‍പ്പച്ചകളൊക്കെയും
ചുമപ്പില്‍ കുതിര്‍ന്നപ്പോള്‍
താളും തകരയും
കണി കാണാതായപ്പോള്‍
മിച്ചം വന്നത്‌
ട്രൈബലെന്നൊരു വിളിപ്പേര്‍


Wednesday, March 4, 2009

ആരോടെന്നില്ലാതെ


പാമ്പിഴഞ്ഞു വന്ന്
മാളമന്വേഷിച്ചു
ചവിട്ടി നില്‍ക്കാന്‍ പോലും
ഭൂമിയില്ലായിരുന്നു.
കിളി പറന്നു വന്ന്
കൂടന്വേഷിച്ചു
ചൂണ്ടിക്കാണിക്കാന്‍
ഒരു മരമില്ലായിരുന്നു.
അവസാനശ്വാസം വലിക്കുമ്പോള്‍
മീനൊരിറ്റു വെള്ളം ചോദിച്ചു
ഉമിനീരു വറ്റിപ്പോയി.
വീട്‌ നഷ്ടമായവര്‍,
തെരുവിലേക്കിറങ്ങിയവര്‍..
നിന്റെയുള്ളില്‍
ഞാനില്ലാതാവുന്ന നിമിഷം
എനിക്കും
എന്റെ വീട്‌ നഷ്ടമാവും
അവര്‍ ക്കൊപ്പം
ഞാനും തെരുവിലേക്കിറങ്ങും
ഭൂമിക്ക്‌ അവകാശികളില്ലാതാവും..

Saturday, February 28, 2009

പൂമ്പാറ്റകളും കുട്ടികളും പറയാന്‍ ശ്രമിക്കുന്നത്‌..

ഉദ്യാന വാതില്‍
തുറക്കൂ നീ, പാലകാ
ഉള്ളില്‍ പടരുന്നിതായെന്റെ
ജീവന്റെ ഗന്ധം
പൂത്തുലഞ്ഞിതാ നില്‍ക്കുന്നു
എന്‍ സ്നേഹത്തിന്‍ പൂങ്കാവുകള്‍
പോകട്ടെ ഞാന്‍, നുകരട്ടെയീ
പ്രപഞ്ചമെനിക്കായൊരുക്കിയ
മധുകണങ്ങള്‍; ജീവനത്തിന്‍
സ്വര്‍ണ്ണമണിമുത്തുകള്‍.
പോകട്ടെ ഞാന്‍, ഒന്നില്‍
നിന്നൊന്നിലേക്ക്‌, പരാഗ
രേണുക്കളാല്‍ ചാര്‍ത്തട്ടെ
ഓരോ പൂവിലും ജീവന്റെ കയ്യൊപ്പ്‌,
സഫലമാകട്ടെയീ യാത്ര.
പോകട്ടെ ഞാന്‍, കണ്ണാല്‍
കാണട്ടെയെന്‍ ജീവന്റെ മഴവില്ല്‌
ഏഴു വര്‍ണ്ണങ്ങളും ചാലിച്ചെഴുതട്ടെ
യൊരു പുതുലോകസ്വപ്നം
നിറം കെട്ടൊരെന്‍ രാവുകള്‍ക്കു
തുണയാകട്ടെയൊരു പകലിന്‍
വര്‍ണ്ണഘോഷങ്ങള്‍.
പോകട്ടെ ഞാന്‍, സമയം
ചൊടിക്കുന്നു വീണ്ടും.
ഉദ്യാനവാതില്‍
തുറക്കൂ നീ, പാലകാ
പോകട്ടെ ഞാന്‍
പോകാതെ വയ്യെനിക്കെ
ന്നെയെന്നാത്മാവു വിളിക്കുന്നു..


Friday, February 27, 2009

ഇനിയും കാത്തിരിക്കുന്നവര്‍ക്കായ്‌








അരിയും മുളകും 
വാങ്ങാന്‍ 
കടലില്‍ പോയവന്‍ 
ഇരുപത്‌ കൊല്ലം കഴിഞ്ഞും 
മടങ്ങി വന്നില്ല. 


കാത്തിരിക്കുന്നവളുടെ 
പുകയലിഞ്ഞ കണ്ണുകളില്‍ 
കാണാം 
ഒരു കടല്‍. 
വര്‍ഷങ്ങള്‍ക്കക്കരെ നിന്ന് 
തീരത്തേക്ക്‌ 
തുഴഞ്ഞടുക്കുന്ന 
ഒരു കുഞ്ഞു വള്ളം. 
വാപ്പയോടൊത്തുണ്ണാന്‍ 
കാത്ത്‌,മയങ്ങിപ്പോയ 
കുഞ്ഞുകിടാങ്ങളുടെ സ്വപ്നം. 


വീട്ടുമുറ്റത്തെ 
കിണര്‍വെള്ളത്തിലുപ്പ്‌ ചേര്‍ത്തത്‌ 
അവളുടെ കണ്ണീരോ കടലോ..

Friday, February 20, 2009

ഒറ്റപ്പെട്ടു പോയ ഒരു ഓര്‍മ്മക്ക്‌

ഏഴു നിറങ്ങള്‍ക്കുമപ്പുറം
എട്ടാമതായ്‌ നീ
പേരില്ലാതെ ചിരിച്ചു
കാഴ്ചയുടെ
ചുമരുകളിലേക്കിരുള്‍
കറുത്ത ചായം പൂശുമ്പോഴും
തിമിരം പൂത്ത കണ്ണുകള്‍ക്കുള്ളിലെ
നീലജാലികളിലൊരു
കടലോളം കണ്ണീര്‍ പകര്‍ച്ചയാവുമ്പോഴും
നീ വാനോളം നിറഞ്ഞു
മഴയറിവാല്‍ തുടുത്തു
പേരിന്റെ ഭരമേല്‍ക്കാതൊഴിഞ്ഞു നിന്നു
അവിടെ,
നിറങ്ങളുടെ ഘോഷത്താല്‍
അന്ധരാക്കപ്പെട്ട ഒരു കൂട്ടര്‍
ഇവിടെ,
ഓര്‍മ്മയുടെ ആരംഭം മുതല്‍
നിറമെന്ന നേരു തേടി
യാത്രയായവര്‍, വെളിച്ച
ത്തുരുത്തുകള്‍ ജന്മനാ
കൈമോശം വന്നവര്‍, ഇരുളിലും
സ്വപ്നങ്ങള്‍ നെയ്യുന്നവര്‍
കണ്ണുകെട്ടിയ വെളിച്ചമാണിരുളെന്നുള്‍ ബോധ്യമുള്ളവര്‍
പുറമെ ദരിദ്രര്‍..

Monday, February 16, 2009

അട്ടപ്പാടിയില്‍ ഒരു ദിവസം

നഗരത്തിന്റെ ചൂടില്‍
ശീരുവാണിക്കു
കൂടുതല്‍ തണുപ്പ്‌.
ഇവിടത്തെ
വഴിവിട്ട തിരക്കുകളേക്കാള്‍
എനിക്കു പ്രിയം,
മേട്ടുവഴിയിലെ കാത്തിരിപ്പാണ്‌.
പതിവു കാഴ്ചകള്‍
തരുന്ന
ശൂന്യതക്കു മിഴിവേകാന്‍
മുഡുഗപ്പെണ്ണിന്റെ
അരിപ്പൂക്കളെ വെല്ലുന്ന ചന്തം
ഓര്‍മ്മയില്‍..
..പകല്‍ വരുവോളം മാത്രം ഈ കുറിപ്പുകള്‍..